Showing posts with label കവിതയുടെമരണം. Show all posts
Showing posts with label കവിതയുടെമരണം. Show all posts

Sunday, August 26, 2012

കവിതയുടെ മരണം (മെയ്ഫ്ലവര്‍ കവിതകള്‍ )





എഴുതി തീര്‍ത്ത വരികളിലാണ്
മൃദുലമായ വാക്കുകള്‍ക്ക് ഞാന്‍
ഇരിക്കാനൊരു പട്ടുമെത്തയും
നിറയെ സുഗന്ധവും നല്‍കിയത്

ചിന്തകള്‍ കവിതകളായ് മെല്ലെ
ഒഴുകാന്‍ തുടങ്ങിയപ്പോഴായിരുന്നു
സഹജീവികളിലെ അസഹിഷ്ണുത
പുറത്തേക്കൊഴുകാന്‍ തുടങ്ങിയത്.

പരിഹാസം അക്ഷരമായൊഴുകാന്‍
തുടങ്ങിയപ്പോഴായിരുന്നു, ഞാന്‍
അക്ഷരങ്ങളുടെ മൃദുലത കളഞ്ഞ്
കട്ടിയുള്ള പുറം തോട് അണിഞ്ഞത്.

കറയില്ലാത്ത അക്ഷരങ്ങളില്‍
നിങ്ങളെപ്പോഴും കറുപ്പ് കാണാന്‍ 
ശ്രമിച്ചപ്പോഴായിരുന്നു എന്‍റെ
അക്ഷരങ്ങളില്‍ ചൂട് നിറഞ്ഞത്.

അക്ഷരങ്ങള്‍ക്ക് ജ്വലിക്കുമഗ്നിയുടെ
ചൂടാണെന്നും, അത് നിങ്ങളെയെല്ലാം
പൊള്ളിക്കാന്‍ തുടങ്ങിയെന്നും  ഞാന്‍
തിരിച്ചറിഞ്ഞപ്പോഴാണ്, എന്നിലെ
കവിത മരിക്കാന്‍ തുടങ്ങിയത്.